home mypaintings entekavithakal mycreations my photography my kitchen

Thursday, November 11, 2010

3.എന്‍റെ കവിതകള്‍...........




തകരുന്ന ശാന്തിസൗധം-


അജ്ഞാത സൗഭാഗ്യതാരങ്ങളാല്‍
ചാരുതയാര്‍ന്നൊരു ലോകം
നാനാ സുമങ്ങള്‍ വിട
പറയുമോരോ-ദിനാന്ത്യത്തിലും
നിരവധികര്‍ത്തവ്യങ്ങള-
ടിച്ചേല്പിച്ചുലകിലേല്പിച്ചിടും
ഷ്ടിശക്തിയെ
നമിച്ചിടുമോ നമ്മള്‍.?
മതങ്ങളര്‍ത്ഥശൂന്യമായ്
മണ്ണില്‍ വിളങ്ങീടും
മര്‍ത്യനോര്‍ക്കാനായ് മണ്ണിന്‍
മണമൂറും സ്മരണകള്‍ മാത്രം...
ആത്മാര്‍ത്ഥത സത്യങ്ങള-
ന്യാധീനമായിടുന്നതു-
കണ്ടന്തിച്ചുനിന്നീടുന്നു..
സംഹാരികളായനവധി-
ശക്തികളെയതി ജീവിച്ചു-
ജീവിത പാതയില്‍
‍പണിയുംശാന്തിസൗധങ്ങള്‍
തകര്‍ത്തു തത്തിക്കളിച്ചു-
കൊണ്ടുല്ലസിക്കുമന്ധ-
കാരാന്തകരെ കുറിച്ചാരറിയാന്‍ ...
***************************
2)

ഇരുളുന്ന വേദി...

ഇരുള്‍ പടരുമീ വേദിയില്‍
‍ഇടറുന്നു ജനതതികള്‍
‍ഇടതടവില്ലാതെ ച-
ലിക്കുന്നധരങ്ങളില്‍
‍നിന്നുതിരുന്ന-
നിഗമനങ്ങളില്‍
‍ഉണരുന്നു ദാഹം
മരിക്കുന്നു മോഹം
മാറ്റം കാണുവാനാഗ്രഹിച്ചു
മായം കളയുവാനായ്ശ്രമിച്ചീടവെ-
മര്‍ത്യശീലമിതല്ലെന്ന-
മിഥ്യയവരില്‍ കുടിയേറി
ആരാരുമന്യരല്ലെന്ന-
ആത്മശാന്തിവചന-
മാലപിച്ചു സൗഖ്യമേകു-
വാനിന്നാരുമില്ലിവിടെ..
ദീനവിലാപമാര്‍ന്നനന്ത വാ-
ഹിനിയായ്ഗമിക്കും ലോകമേ
നിന്‍ നയനങ്ങളില്‍
‍നിറയുന്നു തെളിയുന്നു
കന്മഷമാണ്ട
കാലത്തിന്റെ ലീലകള്‍......



***********************

(3)

കാലത്തിന്റെ കാത്തിരിപ്പ്....

അനന്തതയിലേക്കൊരു യാത്ര
അപൂര്‍ണ്ണതയുടെ അന്ത്യം
മിഴിനീര്‍ പൂക്കളാല്‍
തീര്‍ത്ത സ്നേഹമാല്യമണിയും
വിശ്വമേ നിന്‍ പ്രണാദത്തില്‍
ദ്റ്ശ്യമാകുന്നു നിന്നഴല്‍....
അനുദിനമണയുന്ന ദീപമാമായ്
ക്ഷിതിയിലേക്കണയുന്നു ഞങ്ങള്‍
‍ഹ്റ്ദയവാടിയില്‍
വിരിഞ്ഞമോഹങ്ങളില്‍‍
‍കരിഞ്ഞു വീഴുന്നു-
കദംബങ്ങളോരന്നായ്
ബന്ധമെന്നതിന്‍-
ബന്ധനസ്നേഹത്തിന്‍
‍കണ്ണികളടര്‍ന്നു വീഴുവാന്‍
‍കാത്തിരിക്കുന്നു കാലവും.....
***********************


(4)

.....ആവര്‍ത്തനം....

വര്‍ണ്ണ്യമല്ല ജഗത്-
വ്റ്ത്തിയില്‍ ഭവ്യയുദ്ധങ്ങള്‍
‍നിത്യഹരിത ശോഭയില്‍-
നിന്നു മ്റ്ത്യു ഭുജങ്ങളി-
ലേക്കടര്‍ത്തി മാറ്റുവാന്‍ -
നിഗൂഢയത്നമേകിടുന്നു..

ചൂടുള്ള ഭാവനകളുണരവേ,
ചവിട്ടിത്തകര്‍ക്കുന്നവയെ
നിഷേധിക്കുന്നു സ്നേഹത്തെയും
നിൂ പകരുടെ തൂലികയും,
പിടച്ച ടക്കി പെട്ടക
ത്തിലടക്കുന്നു നിയമാവലികള്‍...

വെട്ടും തടവുമായ് വാഴും-
ബന്ധുക്കളെത്രയായ്
കുറഞ്ഞെന്നറിവിലും
ഭാവിച്ച തില്ലവയെ....

ചിന്തിയെറിഞ്ഞ രക്തത്തു-
ള്ളികളു ള്ളത്തില്‍
പേറിയവര്‍തിന്മതന്‍ മുദ്രയായ്
വിശൂദ്ധതയെ തളച്ചിടുന്നു....

നേരത്തിനൊത്തുലഞ്ഞിടാ-
നൊക്കുന്നീയന്തരംഗങ്ങ
ളിളക്കുന്നുകാഹളങ്ങ-
ളെന്തിനെന്നറിയാതെ...
കഷ്ടതയേറിന ജഗദ് വ്റ്ത്തി
കങ്ങളിലേല്‍ പിച്ചു
കനിവൂറും ദ്റ്ഷ്ടിയോടെ
പിരിഞ്ഞുപോയീടൂന്നു പിന്‍ ഗാമികള്‍.....

******************************


(5)

തുടിപ്പുകള്‍....



മഞ്ഞിന്‍ കണങ്ങളില്‍ വിടരും
മധുരമായൊരു കാവ്യം
മിഴിനീരിലെന്നും തുളുംബും
മൂകമായൊരു കാവ്യം
മൃദു മന്ദഹാസം തുകു-
മധരങ്ങളില്‍ തെളിയും
ഒളിമങ്ങിയപുഞ്ചിരി...
അനര്‍ഘനിമിഷമേകിയ
അപാരനഷ്ടതയെ
അനന്തതയിലന്തരംഗ-
മദ്റ്ശ്യമാക്കുവാന്‍
വെമ്പിനില്‍ക്കുമാത്മാവേ..
അലയുന്നതെന്തേ..നീ
തിരയുന്നതെന്തേ...
ഏതോ പകല്‍കിനാവിന്‍
ചിറകിലേറി പാടി-
പറന്നകന്നൊരെന്നാത്മാവേ
നിന്നാത്മ ദുഃമെന്തേ....
***********************



(6)


മനസ്സ്...


സന്ധ്യാ ദീപങ്ങള്‍
കണ്‍തുറക്കവേ..
സായംസന്ധ്യകള്‍താനേ
കൊഴിയുന്നു മന്ദം..
കാലചക്രങ്ങള്‍താനേ
തിരിയുന്നു മന്ദം..


ഹൃദയതന്ത്രികള്‍തൊട്ടു-
ണര്‍ത്തിയൊരുവിഷാദഗീതം
അരുണിമപടരുമീ
അന്തിനേരത്തറിയുന്നു
വിരുന്നുകാരായെന്നില്‍-
ഇന്നലെതന്നോര്‍മ്മകള്‍ മാത്രം..

മണിവീണതന്‍നാദ-
മെന്നില്‍ ജനിപ്പിക്കുന്നു
മറഞ്ഞുപോയ-മറന്നുപോയ
ആന്തരദുഖങ്ങളെ..


ആതിരനാളില്‍ തിങ്കള്‍ ത-
ന്നൊളിയേറ്റിരിക്കെ
അവര്ണ്യമായോരെന്‍
അനന്തസ്നേഹമാസ്വദി
ച്ചണഞ്ഞുപോയ ഭൂത
കാലമോടിയെത്തിയരികില്‍


ആശാനിരാശകളണിനിര-
ന്നോരാവര്‍ണ്ണദിനങ്ങള്‍
കൊഴിഞ്ഞതെന്തേ യിത്രവേഗം
സ്നേഹസൂനങ്ങളായടര്‍ന്നു-
വീഴുന്നുയെന്‍ ദിനങ്ങളീ
വഴിയോരങ്ങളില്‍...


നിറങ്ങള്‍ മാത്രംനിരീക്ഷിച്ചു
നിശബ്ദമായ് ആനന്ദഗീതങ്ങളുരു
വിട്ടുപൊയ്-പോയ ബാല്യമേ
ഇന്നലെകള്‍ ഇണകളായ്
കൈകോര്‍ത്തുപോയല്ലോ
ഞാനറിയാതെ


ഇന്നെന്നസത്യത്തിന്‍
ഇതളുകളടര്‍ന്നുവീഴുന്നു
ഇവിടെ ഇന്നത്തെയെന്‍
കിനാക്കളുംവീണുടയുന്നു
ഇനിയെന്‍റെ മോഹങ്ങളും
ഞാനുമൊന്നുറങ്ങട്ടെ ...


*********************

(7)


ഇന്നത്തെ പ്രതീക്ഷ.... 

ഇന്നില്‍ നിന്നുണരും ഒരു ജനതയില്‍
‍നിന്നുണരും നവ വിപ്ലവഗാനങ്ങള്‍
‍മാറ്റട്ടെ ഞങ്ങളനീതികളെല്ലാ-
മെന്നൊറ്റക്കെട്ടായ് അലറൂം
അലകടല്‍ പോലിളകിമറിയും
ജനകോടികളുടെ രോഷത്തില്‍
എരിഞ്ഞടങ്ങും ജീവിതങ്ങള്‍
ത കര്‍ന്നുവീഴും സിദ്ധാന്തങ്ങള്‍
നുകര്‍ന്നുവാഴുമനീതികള്‍ പലതും
അനധത കണ്ടാനന്ദിക്കാന്‍
‍അവസരമേകിപ്പാര്‍ക്കും
അടിമത്വത്തിന്‍ ആസ്വാദകരേ
അജ്ഞതയകറ്റി
നവ്യപ്രകാശമേകുവാ-
നായ് വന്നീടും നാളെയുടെ
പുതുപുത്തന്‍ ജനതകള്‍ ....


********************


No comments:

Post a Comment